Posts

ഒസാമ ബിൻലാദൻ

Image
ബിൻലാദൻ..... ഭീകരനാണ്;ഭീകരവാദി അല്ല.....           ആനകളുടെ ബ്ലോഗിൽ ഒരു ഭീകരന് എന്ത് കാര്യം എന്ന് വായിക്കുന്നവർക്ക് തോന്നാം...          കഴിഞ്ഞ രണ്ട് ബ്ലോഗുകളിലായി കേരളത്തിലെ ആനത്തറവാടുകളെ പറ്റി ആണല്ലോ നമ്മൾ പറഞ്ഞത്.എപ്പോളും തറവാടുകളെ പറ്റി മാത്രം പറഞ്ഞാൽ ആർക്കായാലും ഒരു മുഷിപ്പ് തോന്നില്ലേ....ആരാ ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്....         ഇത്തവണ നമുക്ക് ഒരു ആനയെ തന്നെ കാച്ചിക്കളയാം😛            ആനയുടെ പേര് കേൾക്കുമ്പോൾ തന്നെ കുറച്ചു ആളുകൾ എങ്കിലും ഞെട്ടാതെ ഇരിക്കില്ല.  "ഒസാമ ബിൻലാദൻ"  ;ലോകത്തെ ഞെട്ടിച്ച ആ ഭീകരവാദിയും ആനയും തമ്മിൽ എന്ത് ബന്ധം എന്നാവും ആലോചിക്കുന്നത്.കൂടുതൽ വലിച്ചു നീട്ടുന്നില്ല...  സസ്പെൻസ് ഇടാതെ പറയാം..          ബിൻ ലാദൻ ഭീകരവാദത്തിലൂടെ ആളുകളെ കാലപുരിക്ക് അയച്ചു;ഒരു കാരണവും കൂടാതെ....മനുഷ്യജീവന് വില കൽപ്പിക്കാതെ പലതും ചെയ്തു കൂട്ടി....  എന്നാൽ നമ്മുടെ നായകൻ;ക്ഷമിക്കണം നമ്മുടെ വില്ലൻ,കാടിറങ്ങി നാട്ടിലുള്ള ജനങ്ങളെ കാലപുരിക്...

വാത്തുപറമ്പിൽ ആനത്തറവാട് -2

Image
ഭാഗം 2... അ ങ്ങനെ ഗണേശനെ തറവാട്ടിലേക്ക് കൊണ്ടുവരുന്നു.അന്നു ആനക്ക്  ഒന്നര കൊമ്പ് ഉണ്ടായിരുന്ന കഥ നമ്മൾ കഴിഞ്ഞ ഭാഗത്ത് പറഞ്ഞിരുന്നല്ലോ. ഗണേശനെ കുറിച്ച് കൂടുതലായി ഒന്നും പറയേണ്ട കാര്യമില്ലല്ലോ; ഇരുമുഖൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇപ്പോഴത്തെ കുളമാക്കിൽ ഗണേശൻ, ഗണേശനെ  പ്രതാപൻ ചേട്ടൻ  ആയിരുന്നു ആദ്യമായി കൈകാര്യം ചെയ്തിരുന്നത്.ആന അത്യാവശ്യം നല്ല രീതിയിൽ പരിപാടിയും പണിയും ഒക്കെ എടുത്തു, അങ്ങനെ ഒന്നര കൊമ്പന് ഒരു കൊമ്പ് വെക്കണം എന്ന ആഗ്രഹം വാത്തു പറമ്പിൽ അജയൻ ചേട്ടനുണ്ടായി.അങ്ങനെ ആദ്യമായി ആനയ്ക്ക് ഫൈബർ കൊമ്പ് ഉണ്ടാക്കി.. ഗണേശനു കൊമ്പ് ഉണ്ടാക്കിയ വ്യക്തിയാണ് ഇന്ന് കേരളത്തിൽ പല പ്രമുഖ ആനകൾക്കും കൊമ്പ് ഉണ്ടാക്കുന്നത്.അദ്ദേഹം ആദ്യമായി ഒരു ഫൈബർ കൊമ്പ് നിർമ്മിച്ചത് ഗണേശനു  ആയിരുന്നു.     ഒരുപാട് നല്ല തൊഴിലുകാർ ഇതിനിടയിൽ ഗണേശന് വന്നുപോയി..അരൂർ ബിനു ചേട്ടൻ, നവീൻ ചേട്ടൻ, ചട്ടൻ  മോഹനൻ, മാമ്പി, അരുൺ, പ്രതാപൻ ചേട്ടൻ അങ്ങനെ ഒരുപാട് നല്ല തൊഴിലുകാർ  ആനയിൽ ഉണ്ടായിരുന്നു. അരൂർ ബിനു ചേട്ടൻ നിൽക്കുമ്പോൾ ഒരു രസകരമായ സംഭവം ഉണ്ടായി..അതൊരു ചരിത്രം തന്നെ ആയിരുന്നു... ...

വാത്തുപറമ്പിൽ ആനത്തറവാട് 1

Image
വാത്തുപറമ്പിൽ ആന തറവാട്   തെക്കിന്റെ   തടത്താവിള ആനത്തറവാട്ടിലെ ആന വിശേഷങ്ങൾക്ക് ശേഷം,നമുക്ക് കിഴക്കിന്റെ വെനീസിലേക്ക് പോകാം... കടലും കായലും ഇടത്തോടുകളും അതിരിട്ടു കിടക്കുന്ന ഹരിതാഭമാർന്ന ആലപ്പുഴ പട്ടണം വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.  പുരാതന നിർമ്മിതികളായ നിരവധി പാലങ്ങളുടെ നാടുകൂടിയാണ് ആലപ്പുഴ. കറുത്തകാളിപ്പാലം പോലുള്ള പാളങ്ങൾ കനമേറിയ കരുത്തുറ്റ തടിപ്പലകകൾ പാകിയായിരുന്നു നിർമ്മിച്ചിരുന്നത്. കുറച്ചുകാലങ്ങൾക്ക് മുമ്പ് മാത്രമാണത് ഇന്നത്തെ രീതിയിൽ നവീകരിച്ചത്. ചരിത്രം ഏല്ലാവർക്കും അറിയാവുന്നത് ആണല്ലോ...  നമുക്ക് പുതിയൊരു ആന തറവാടിന്റെ വിശേഷങ്ങളിലേക്ക്  കടക്കാം..... ഇൗ തറവാട് ചേർത്തലയിലാണ്....   ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പട്ടണമാണ് ചേർത്തല. ചേർത്തല താലൂക്കിന്റെ ആസ്ഥാനവുമാണ് ഈ പട്ടണം. ഈ ചേർത്തലയിലെ തന്നെ മാരാരിക്കുളം എന്ന ഗ്രാമത്തിലാണ് നമ്മുടെ വാത്തു പറമ്പിൽ ആന തറവാട്.വാത്തു  പറമ്പിൽ ആന തറവാടിനെ പറ്റി പറയുമ്പോൾ മാരാരിക്കുളം ക്ഷേത്രത്തെ പറ്റി പറയാതിരിക്കാൻ പറ്റില്ല;മാരാരിക്കുളം ക്ഷേത്രത്തെപ്പറ്റിയുള്ള ഐതിഹ്യവു...

തടത്താവിള ആനത്തറവാട്, ഭാഗം-3

Image
ഭാഗം 3.. അ ഞ്ചു വർഷങ്ങൾക്കിടയിൽ;ഏകദേശം 1995 മുതൽ 2000 വരെ,സുരേഷിൽ  തുടങ്ങി  മണികണ്ഠൻ വരെ അഞ്ചോളം ആനകൾ   തറവാടിനെ പ്രതിനിധീകരിച്ചു.ഈ കാലത്ത് തന്നെ തമിഴ്നാട്ടിലെ പള്ളിയിൽനിന്ന് ഭാസ്കർ  ആന( ഇന്നത്തെ ചെർപ്പുളശ്ശേരി നീലകണ്ഠൻ) സ്ഥിരമായി എഴുന്നള്ളിപ്പിനായി ഇവിടേക്ക്  എത്താറുണ്ടായിരുന്നു.ഏകദേശം രണ്ടു വർഷത്തോളം ആന പരിപാടിക്ക് വരികയും അടുത്ത വർഷം അയിരൂർ പ്രകാശ് അണ്ണൻ ആനയെ സ്വന്തം ആക്കുകയും ചെയ്യുന്നു                       അയിരൂർ ഭാസ്കർ           2000 കാലയളവിൽ വീണ്ടും ഒരു കുട്ടിയാന കൂടി വേണമെന്നുള്ള തീരുമാനത്തിൽ അന്വേഷണം ആരംഭിച്ചു.അങ്ങനെ കോട്ടയത്തുനിന്ന് ഒരു കൊമ്പനെ ഇഷ്ടപ്പെടുകയും വാങ്ങുകയും ചെയ്യുന്നു.. മോഹൻസിങ് എന്ന ആനക്കുട്ടി തടത്താവിളയിൽ എത്തിയപ്പോൾ മോൻസി ആയി....ഇന്നത്തെ ആറ്റിങ്ങൽ കാളിദാസൻ... ഏകദേശം ഒരു കൊല്ലത്തോളം ആനക്കുട്ടി തടത്താവിള തറവാട്ടിൽ ഉണ്ടായിരുന്നു. അതിനുശേഷം ആറ്റിങ്ങൽ അമ്പലത്തിലേക്ക് ആനയെ വാങ്ങി കൊണ്ടു പോവുകയായിരുന്നു.        ...

തടത്താവിള ആനതറവാട് ഭാഗം-2

Image
ത ടത്താവിളയുടെ ആനക്കഥകൾ തുടരുന്നു....  മനിശ്ശേരിയിൽ നിന്ന് അയ്യപ്പനെ വാങ്ങിയത് വരെയാണ് ആദ്യ ഭാഗത്തിൽ പറഞ്ഞു നിർത്തിയത്.1992-ൽ മനിശ്ശേരി ഹരിയേട്ടൻ ആണ്  ഉത്തർപ്രദേശിലെ  ഒരു ഗ്രാമത്തിൽ നിന്നും അയ്യപ്പനെ കണ്ടെത്തി കേരളത്തിൽ എത്തിക്കുന്നത്. കേരളത്തിൽ എത്തി അധികം വൈകാതെ തന്നെ ആന തടത്താവിള തറവാട്ടിൽ എത്തിച്ചേർന്നു. ആനയുടെ ഏറ്റവും വലിയ ഭാഗ്യം, കേരളത്തിൽ എത്തിയ കാലം മുതൽ ചരിയുന്നത് വരെയും ശശി എന്ന ആനക്കാരൻ ആയിരുന്നു ആനയിൽ താമസിച്ചിരുന്നത്. പൊക്കത്തിലും അഴകിലും ഏകദേശം സുരേഷിന് ഒപ്പം നിന്നിരുന്ന ആന ആയിരുന്നു അയ്യപ്പൻ.ഏകദേശം അഞ്ചു വർഷത്തോളം അയ്യപ്പൻ തടത്താവിള തറവാട്ടിൽ ഉണ്ടായിരുന്നു.90-95 കാലഘട്ടത്തിൽ തറവാട്ടിൽ അഞ്ച് ആന ഒരുമിച്ച് നിന്നിരുന്നു.അങ്ങനെ,അഞ്ചു വർഷങ്ങൾക്കുശേഷം ആന തൃശൂര് മണലാർകാവ് തറവാട്ടിലേക്ക് കച്ചവടമായി. നിർഭാഗ്യവശാൽ ആറ് മാസം മാത്രമേ ആന തറവാട്ടിൽ ഉണ്ടായിരുന്നുള്ളു. മണലാർകാവ് ഗണപതി എന്ന പേരിൽ തൃശ്ശൂർ വടക്കുന്നാഥൻ ഊട്ടും തൃശ്ശൂരിലെ ചെറിയ ചില ഊട്ടു പരിപാടികളിലും മാത്രമേ ആനക്ക് പങ്കെടുക്കാൻ  കഴിഞ്ഞുള്ളൂ. ആനയുടെ അവസാന സമയവും മണലാറുകാവ് തറവാട്ടില്‍‌ തന്നെ ആയിരുന്നു.......

തടത്താവിള ആനത്തറവാട്

Image
ദേ ശിംഗനാട്, അഥവാ നമ്മുടെ സ്വന്തം കൊല്ലം.അധികം വിശദീകരണം ഒന്നും വേണമെന്ന് തോന്നുന്നില്ല. തിരുവിതാംകൂറിന്റേ പഴയ വാണിജ്യ തലസ്ഥാനം എന്ന് വേണം എങ്കിൽ പറയാം.ചരിത്രം അവിടെ നിൽക്കട്ടെ.....  കൊല്ലത്തിന്റെ തെക്കുഭാഗത്ത് കടലും കായലും ഒന്നിക്കുന്ന പരവൂർ എന്ന ഗ്രാമത്തിൽ;ഒരുപക്ഷെ ഗുരുവായൂർ കണ്ണന്റെ ആനക്കോട്ട കഴിഞ്ഞാൽ ഇന്ന് ഏറ്റവും കൂടുതൽ ഗജവീരന്മാർ നിൽക്കുന്ന പൂതക്കുളം ഗ്രാമം.   ഇവിടെ വർഷങ്ങളുടെ പാരമ്പര്യം ഉള്ള ഒരു ആനത്തറവാട്...        ' തടത്താവിള '     തടത്താവിള തറവാടിനെ നമുക്ക് ഒന്ന് പരിചയപ്പെടാം..... രാജഭരണം  നിലനിൽക്കുന്ന സമയത്ത് ആണ് ഭൂതക്കുളം അമ്പലത്തിലേക്ക് എഴുന്നള്ളിപ്പിനായി  ആനകൾ എത്താൻ തുടങ്ങിയത്. ആ സമയത്ത് സ്വന്തം ആയി ആനയില്ലാതിരുന്ന ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഇതും. രാജഭരണ കാലഘട്ടത്തിൽ മഠങ്ങൾക്കായിരുന്നു ക്ഷേത്രങ്ങളുടെയും മറ്റും ചുമതല.അന്നത്തെ  അത്തിയറ മഠത്തിന്റെ കീഴിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു  ഭൂതക്കുളം ക്ഷേത്രം.  സ്വയംഭൂ ആയ ശാസ്താവ് ആണ് അവിടെ കുടിയിരിക്കുന്നത്.കാട് മൂടിക്കിടന്ന സ്ഥലത്ത് പുല്ല് അറു...